Friday, 20 April 2012

രാവുറങ്ങാതെ

  
രാവേറെയായിട്ടും
പറയാനൊരുപാടുണ്ടായിരുന്നു 
നെടുവീര്‍പ്പും മൂളലും 
ഇടയ്ക്കിത്തിരി കണ്ണുനീരുമായി 
പ്രഭാതമെത്തിയപ്പോള്‍ തനിച്ചായിരുന്നു
പറഞ്ഞതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല
പറയാനൊന്നും അവശേഷിച്ചിരുന്നില്ല
കണ്ണുനീരുറഞ്ഞുണ്ടായ ഉപ്പു തേച്ചുണക്കാന്‍ 
ശ്രമിക്കുന്നൊരു മുറിവല്ലാതെ 
എന്നാണാവോ ഈ മുറിവുണങ്ങുകയെന്നൊരു 
വെറും വേവലാതിയല്ലാതെ     

No comments:

Post a Comment